I'am walking,but please don't expect me to walk with you

Saturday 15 July 2017



ചോദന
          കുറേക്കൊല്ലം മുമ്പ്, മലയാളത്തിലെ ഒരു പ്രമുഖപത്രത്തിന്റെ വലിയൊരു ശതമാനം ഓഹരികള്‍ ഉത്തരേന്ത്യയിലെ മറ്റൊരു പത്രഭീമന് ചിലര്‍ വില്പനനടത്തുകയാണെന്നുള്ള വാര്‍ത്ത പരന്നിരുന്നു.പിന്നീട്, അത്(വില്പന) മലയാളപത്രത്തിന്റെ ആത്മാവ് നഷ്ടപ്പെടാനിടയാക്കുമെന്നുംമറ്റുമുള്ള ചര്‍ച്ചകള്‍വന്നു. ചിലര്‍ ഷെയറുകള്‍ വില്പനനടത്തിയാല്‍ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്നുഭയന്ന ചിലമുതലാളിമാരായിരുന്നു അത്തരം വാദങ്ങളുടെ പിന്നില്‍.
         മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരെല്ലാം പ്രസ്തുത പത്രത്തിനനുകൂലമായും , ഷെയര്‍വില്പനയ്ക്കതിരായും പ്രസ്താവനകളിറക്കിയത് കൗതുകത്തോടെ വായിച്ചവനാണ് ഞാന്‍.അവരുടെ ഭാഷാസ്നേഹം എന്നെപ്പോലുള്ളവരെ കോള്‍മയിര്‍കൊള്ളിച്ചുവെന്നു ചുരുക്കം. ആയിടയ്ക്കൊരിക്കല്‍, ഒരു സ്നേഹിതന്‍ എനിക്കൊരു കത്തുകാണിച്ചുതന്നു. പ്രസ്തുത പത്രത്തില്‍നിന്നാണ് അതു വന്നതത്രേ. ഉത്തരേന്ത്യന്‍ പത്രഭീമന്‍ മലയാളപത്രത്തെ വിഴുങ്ങാനിടയായാലുള്ള കുഴപ്പങ്ങളതില്‍ ആലേഖനംചെയ്തിരിക്കുന്നു. അതിനെതിരെ പ്രതികരിക്കണമെന്ന ആഹ്വാനമായിരുന്നു കത്തില്‍.അവരെഴുതി അയച്ചാല്‍മതി, പത്രത്തില്‍ അച്ചടിച്ചുവരും.

"ങേ, ഇവരിത് നിനക്കയച്ചതാണോ ?"

"അതെ."

"അപ്പോള്‍ നീ ഭയങ്കരനാണല്ലോ!"

"അതൊന്നുമല്ലെടാ," സ്നേഹിതന്‍ പറഞ്ഞു, "രണ്ടുമൂന്നുകൊല്ലം മുമ്പ് എന്റെ ഒരു കഥ പ്രസ്തുത പത്രത്തിന്റെ വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു..അതിലെഴുതിയവര്‍ക്കെല്ലാം പത്രം കത്തയച്ചിട്ടുണ്ടത്രേ!"

           അപ്പോ, അതാണ് കാര്യം. ഈ പ്രമുഖസാഹിത്യകാരന്മാരെല്ലാം ആരുടെയെങ്കിലും പ്രേരണയുണ്ടായാലേ സമകാലിക സംഭവങ്ങളില്‍ പ്രതികരിക്കയുള്ളൂ.

കാര്യങ്ങള്‍ ഇങ്ങനെയാണെന്ന വിചാരമുള്ളതുകൊണ്ടാണ് സര്‍, പ്രമുഖ സംവിധായകനും, പ്രമുഖ സാഹിത്യകാരനുമൊക്കെ പ്രതികരിക്കുമ്പോള്‍ ഇതിന്

അവരുടെ   ചോദനയെന്തായിരിക്കുമെന്നതിനെപ്പറ്റി ചിന്തിച്ചുപോവുന്നത്